Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Saturday, November 26, 2011

അല്പം ബുദ്ധി പരീക്ഷിക്കാം

സ്കൂളില്‍ പഠിക്കുമ്പോള്‍ ഇടവേളകളില്‍ ചോദിക്കുന്ന ബുദ്ധിയും കുസൃതിയും ഇടകലര്‍ന്ന ചില ചോദ്യങ്ങള്‍ ഓര്‍ത്തെടുത്ത് ഇവിടെ ചോദിക്കുന്നു.

1. അഞ്ചു വളയങ്ങള്‍. അത് ഒരു ചങ്ങലയില്‍ എന്ന പോലെ യോജിപ്പിക്കണം. ചുരുങ്ങിയത് എത്ര വളയങ്ങള്‍ പൊട്ടിക്കണം?

2. കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കരുത്. സമയം പത്തു സെക്കന്‍ഡ്‌. ആദ്യത്തെ അഞ്ചു പൂര്‍ണ്ണ സംഖ്യകളുടെ ഗുണനഫലം എത്ര?

3. നാലു ഒന്ന് ഉപയോഗിച്ച് എഴുതാവുന്ന വല്യ സംഖ്യ 〖11〗^11 ( 11 tothe power 11 or 11 raised to 11) ആണെങ്കില്‍ നാല് രണ്ട് ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും വല്യ സംഖ്യ ഏത്?

4. പൂജ്യം മുതല്‍ ഒമ്പത് വരെയുള്ള സംഖ്യകള്‍ ഒറ്റപ്രാവശ്യം മാത്രം ഉപയോഗിച്ച് “ഒന്ന്” കൊണ്ടുവരാമോ? ( +, -, ÷, × ഇവ ഉപയോഗിക്കരുത്.)

5. ഒരു സമചതുരാകൃതിയില്‍ ഉള്ള കുളം. അതിന്‍റെ നാല് മുക്കിലും നാല് വൃക്ഷങ്ങള്‍. ആ കുളം വലുതാക്കണം. അത് സമചതുരാകൃതിയില്‍ തന്നെ വേണം. വൃക്ഷങ്ങള്‍ കുളത്തിന്‍റെ ഉള്ളിലാകാന്‍ പാടില്ല.




6. “A” എന്ന അക്ഷരം ഉപയോഗിക്കാത്ത നൂറ് ഇംഗ്ലീഷ് വാക്കുകള്‍ പെട്ടെന്ന് പറയാമോ?

7. 3 ---- = 6 . ഈ ടാഷില്‍ ഒരു അക്കമോ അടയാളമോ ഉപയോഗിച്ച് സമവാക്യം ശരിയാക്കാമോ? ഒറ്റ അടയാളം അല്ലെങ്കില്‍ ഒറ്റ നമ്പര്‍.

8. ഇന്ത്യാ-പാക്‌ അതിര്‍ത്തിയില്‍ ഒരു കാള. തല ഭാഗം ഇന്ത്യയില്‍ . വാല്‍ ഭാഗം പാകിസ്ഥാനില്‍. പുല്ലും വയ്ക്കോലും വെള്ളവും ഇന്ത്യാക്കാരന്‍ കൊടുക്കണം. പാകിസ്ഥാന്‍കാരന്‍ ചാണകമൊക്കെ മാറ്റി, വൃത്തിയാക്കി പരിപാലിക്കുന്നു. അപ്പോള്‍ പാല് ആര്‍ക്കാണ്? ഇന്ത്യാക്കാരനോ? പാകിസ്ഥാന്‍കാരനോ?

9. 2012-ഇല്‍ എത്ര മാസങ്ങള്‍ക്ക് ഇരുപത്തിയെട്ട് ദിവസങ്ങള്‍ ഉണ്ട്?

10. ഒരാള്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിക്കുന്നു. ആയിരം കിലോമീറ്റര്‍ തെക്കോട്ട്. പിന്നെ ആയിരം കിലോമീറ്റര്‍ കിഴക്കോട്ട്. വീണ്ടും ആയിരം കിലോമീറ്റര്‍ വടക്കോട്ട്. വീണ്ടും ആയിരം കിലോമീറ്റര്‍ പടിഞ്ഞാറോട്ട്. അയാള്‍ പുറപ്പെട്ട സ്ഥലത്തല്ല എത്തിച്ചേരുക. എന്തുകൊണ്ട്?


ശ്രദ്ധിക്കുക:- ഉത്തരങ്ങള്‍ കമന്‍റില്‍ ഉണ്ട്.

അഞ്ചാമത്തെ ചോദ്യത്തിന്‍റെ ഉത്തരം :


Saturday, November 19, 2011

രണ്ടു അധ്യാപികമാര്‍

അധ്യാപിക ഒന്ന്: രംഗം : ഒന്ന്

ഒരു ബി.എട് കോളേജിലെ ഒരു ക്ലാസ്സ്‌ റൂം.

പുതിയ അധ്യയന വര്‍ഷത്തിലെ ആദ്യ ദിവസം.

ഒരു വിദ്യാര്‍ഥി വളരെ ലേറ്റ് ആയി ക്ലാസ്സില്‍ എത്തുന്നു. വാതില്‍ക്കല്‍ തല കാണിച്ചു അങ്ങനെ നില്‍ക്കുന്നു. ക്ലാസ്സില്‍ ഒരു പൊട്ടിച്ചിരി. അധ്യാപിക വാതില്‍ക്കല്‍ നോക്കുന്നു. ആ കുട്ടിയോട് അകത്തു വരാന്‍ പറയുന്നു.

ഈ രംഗം തുടര്‍ന്നുള്ള മൂന്നു ദിവസവും ആവര്‍ത്തിക്കുന്നു. മൂന്നാം നാള്‍ ക്ലാസ്സ്‌ തീര്‍ന്നപ്പോള്‍ ആ അധ്യാപിക വിദ്യാര്‍ഥിയുടെ തോളില്‍ തട്ടി, “പ്ലീസ്‌ കം വിത്ത്‌ മി ടു ദ സ്റ്റാഫ്‌ റൂം”.

“എന്താ, എന്നും ലേറ്റ്, മറ്റു കുട്ടികളെ ചിരിപ്പിക്കാനാണോ?”

“അല്ല, മാം.”

“പിന്നെ?”

“അത്....അത്......”

“എന്തായാലും പറയു”

“മാം, എന്‍റെ പഠനച്ചെലവ് വീട്ടില്‍ നിന്നും തരുന്നില്ല, ഞാന്‍ വീണ്ടും പഠിക്കുന്നതിനോട് വീട്ടില്‍ ആര്‍ക്കും യോജിപ്പില്ല, എന്തെങ്കിലും പണിക്കു പോകാന്‍ പറയുന്നു. എനിക്ക് ഒരു അധ്യാപകനാകണം. പഠനച്ചെലവിനു ഞാന്‍ ട്യൂഷന്‍ എടുക്കുന്നു. ട്യൂഷന്‍ എടുത്തിട്ട് എത്തുമ്പോള്‍ ലേറ്റ് ആകുന്നതാണ്.”

“ വീട്ടുകാര്‍ക്ക് പഠനച്ചെലവ് തരാന്‍ പ്രാപ്തി ഉണ്ടോ?”

“ അച്ഛന്‍ കുടിക്കുന്നതില്‍ പകുതി കിട്ടിയാല്‍ മതി, എനിക്ക് പഠിക്കാന്‍. പക്ഷെ തരില്ല. മൂത്ത സഹോദരങ്ങള്‍ ചെലവിനു കൊടുക്കുന്നു, ഞാന്‍ ജോലി ചെയ്താല്‍ അവരുടെ ഷെയര്‍ കുറക്കാം. അതിനാലാണ് ആര്‍ക്കും ഞാന്‍ ഇവിടെ പഠിക്കുന്നതിനോട് താല്പര്യം ഇല്ലാത്തത് “

“സാരമില്ല, ലേറ്റ് ആയി വന്നോളു.”, അധ്യാപിക തോളില്‍ തട്ടി പോകാന്‍ ആംഗ്യം കാണിച്ചു.
തന്നെക്കാള്‍ മൂന്നോ നാലോ വയസ്സ് കൂടുതലുള്ള ആ അധ്യാപികയില്‍ അവന്‍ ഒരു നല്ല അമ്മയെ കണ്ടു. കണ്ണുകള്‍ നിറഞ്ഞു പോയി.

രംഗം : രണ്ട്

പ്രാക്ടിക്കല്‍ എക്സാം.

ആദ്യ ദിവസം ടീച്ചിംഗ് എയ്ടുകളുടെ പ്രദര്‍ശനം.

കാശ് വളരെ ചിലവാക്കി ഉണ്ടാക്കിയ എയ്ടുകളുമായി മറ്റുള്ളവര്‍. തുച്ചമായ തുകക്ക് കാര്‍ഡ്‌ബോഡില്‍ തട്ടിക്കൂട്ടിയ എയ്ടുമായി ഈ വിദ്യാര്‍ഥി. ഡിരക്ടരുടെ പരിശോധന.

അദ്ദേഹം പുച്ഛത്തില്‍ ഒന്ന് നോക്കി. മാര്‍ക്ക്‌ ഇട്ടു പോയി. അധ്യാപിക വിദ്യാര്‍ഥിയുടെ അരികില്‍ എത്തി.

“മാര്‍ക്ക്‌, തീരെ കുറവാണ് കേട്ടോ, പ്രാക്ടിക്കലിന് ക്ലാസ്സ്‌ കിട്ടാന്‍ ഇനി കഷ്ടമാണ്”
രംഗം : മൂന്ന്

പ്രാക്ടിക്കല്‍ പരീക്ഷ. വിദ്യാര്‍ഥിക്ക് കിട്ടിയ പാഠം “താപം” ക്ലാസ്സ്‌, ഏഴ്.

കുട്ടികളുടെ കൈകള്‍ തമ്മിലുരസി ചൂടുണ്ടാക്കി അവര്‍ക്ക് ഘര്‍ഷണം കൊണ്ട് തപമുണ്ടാക്കുന്നത് പറഞ്ഞു കൊടുത്തു.

അടുത്തത് താപമാനിയുടെ ആവശ്യം പറഞ്ഞു കൊടുക്കണം.

“കുട്ടികളെ, ആരുടെ വീട്ടിലൊക്കെ മുത്തശ്ശി ഉണ്ട്?”

കുറേപ്പേര്‍ കയ്യുയര്‍ത്തി.

“അവരൊക്കെ ചൂടു വെള്ളത്തിലാണോ കുളിക്കുക?”

വീണ്ടും കുറേപ്പേര്‍ കയ്യുയര്‍ത്തി.

“ ആ വെള്ളത്തില്‍ തൊട്ടിട്ടുണ്ടോ”

“ അതെ”

അതിലൊരാരളിനോട് ചോദിച്ചു. “ അത് എത്രയാ ചൂട്?”

“ ഭയങ്കര ചൂട് “

“മുത്തശ്ശിയും അങ്ങനാണോ പറയുക?"

“അല്ല.”

പിന്നെ?”

“പച്ചവെള്ളം പോലെ ഇരിക്കുന്നു”

“ ഇതില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത് ചൂട് ഓരോരുത്തര്‍ക്കും അനുഭവപ്പെടുന്നത്, വ്യത്യസ്ത തരത്തിലാണ്. അതിനാല്‍ താപം അളക്കുവാന്‍ ഒരുപകരണം വേണം, അതാണ്‌ താപമാപിനി.”
താപമാപിനിയെ കുറിച്ച് പഠിപ്പിച്ചു, ചോദ്യങ്ങള്‍ കേട്ട്, ഒരു ആവര്‍ത്തനം നല്‍കി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

ട്യൂഷന്‍ വയിറ്റ് പിഴപ്പാക്കിയ ആ വിദ്യാര്‍ഥിക്ക് പഠിപ്പിക്കല്‍ വളരെ ലഘുവായിരുന്നു.

മാര്‍ക്ക് ഇടാന്‍ വന്നത് അതെ അധ്യാപിക.

“ കണ്‍ഗ്രാട്സ്, നന്നായി പ്രാക്ടിക്കലിന് ക്ലാസ്സ്‌ ഉറപ്പാ.”

മാര്‍ക്ക്‌ ലിസ്റ്റ്‌ ഡിരക്ടരുടെ അടുത്തെത്തി.

“ ഇട്സ്, ഇമ്പോസ്സിബിള്‍, ഹൌ ഡെയര്‍ സച് എ ഹൈ മാര്‍ക്ക്‌ വാസ്‌ റിവാര്‍ടെഡ് ഇന്‍ പ്രാക്ടിക്കല്‍സ്?”

“ ഹി ഡിസെര്‍വ്, സാര്‍”

“ലെറ്റ്‌, മി സീ ഹിസ്‌ ക്ലാസ്സ്‌”

ആ ക്ലാസ്സ്‌ ഒന്ന് കൂടി ആവര്‍ത്തിക്കപ്പെട്ടു. അദ്ദേഹം ക്ലാസ്സ്‌ കഴിഞ്ഞ്, ആ വിദ്യാര്‍ഥിക്ക് കൈ കൊടുത്തു, “ വെല്‍ ഡോണ്‍”

................................................................................................

അദ്ധ്യാപിക : രണ്ട്

ചില അധ്യാപികമാരുണ്ട്. ഒരു കാരണവുമില്ലാതെ, ചില വിദ്യാര്‍ഥികളോട് വെറുപ്പ്‌ കാണിക്കും. ചിലരോട് സ്നേഹവും. ജാതി, മത, ഭാഷാ പരിഗണനകള്‍ മറികടക്കാനാകാത്ത ചിലര്‍.
അങ്ങനെയുള്ള ഒരു അധ്യാപിക.

രംഗം: ഫിസിക്സ് ലാബ്‌.

ഫൈനല്‍ പ്രാക്ടിക്കല്‍ ഏക്സാമിന്റെ നറുക്കെടുപ്പ്. ഈ വിദ്യാര്‍ഥിക്ക് കിട്ടുന്ന പരീക്ഷണത്തിന്‌ അമ്മീറ്റര്‍ (കറന്റ് അളക്കുന്ന ഉപകരണം) വേണം. നോക്കിയപ്പോള്‍ നന്നായി വര്‍ക്ക് ചെയ്യുന്നത് ഇല്ല. വോള്‍ട്ട് മീറ്റര്‍ ഉണ്ട്. അതിനെ അമ്മീറ്റര്‍ ആക്കി മാറ്റാന്‍ വിദ്യാര്‍ഥിക്ക് അറിയാം. കോളേജില്‍ ഉപയോഗിക്കാത്ത സര്‍ക്യൂട്ട് വരയ്ക്കണം. അല്പം ടേബിള്‍ മാറ്റണം. ഒരു റെസിസ്ടര്‍ ഉപയോഗിച്ച് വോള്‍ട്ട് മീറ്ററിനെ അമ്മീറ്ററാക്കാം.

വിദ്യാര്‍ഥി പുതിയ സര്‍ക്യൂട്ട് വരച്ചു.

എല്ലാം കണക്ട് ചെയ്തു.

വെരിഫിക്കഷന് അധ്യാപിക എത്തി

“ എന്താ, ഇത് വരച്ചു വച്ചിരിക്കുന്നത്?”

“ ശരിയാണ് മാം, ഇവിടെ ഉള്ള അമ്മീറ്റര്‍ പ്രോപ്പറായി വര്‍ക്ക്‌ ചെയ്യുന്നില്ല. അത് കൊണ്ട് സര്‍ക്യൂട്ട് മാറ്റി.”

“ ഉള്ളത്, എടുത്തു ഫിറ്റ്‌ ചെയ്യ്, റീഡിംഗ് എടുക്കണ്ട, ഗ്രാഫ് കിട്ടാന്‍ സ്വയം റീഡിംഗ് ഇട്ട്, മാനിപുലേറ്റ് ചെയ്”

“ഇല്ല മാം, എനിക്ക് ടേബിള്‍ തീരെ ഓര്‍മ്മയില്ല. അല്പം എങ്കിലും അറിയാമെന്കില്‍ അല്ലെ , മാനിപുലേറ്റ്, ചെയ്യാനാകൂ, എനിക്കുറപ്പുണ്ട്, ഗ്രാഫ് കൃത്യമായി വരും.”

അധ്യാപിക ചുവന്ന പെന്‍ കൊണ്ട് ചിത്രത്തില്‍ വല്യൊരു “X” വരച്ചു.

വിദ്യാര്‍ഥി മുട്ടുകുത്തി ,”പ്ലീസ്‌, മാം എന്നെ പ്രാക്ടിക്കല്‍ ചെയ്യാന്‍ അനുവദിക്കൂ”

അധ്യാപിക പേപ്പര്‍ വലിച്ചെടുത്തു. മുകളില്‍ 0/80 എന്ന് മാര്‍ക്കിട്ടു.

“ആര്‍ യു ഹാപ്പി?”

വിദ്യാര്‍ഥിക്ക് തല ചുറ്റി. ഇതുവരെ തോറ്റിട്ടില്ല. കഴിഞ്ഞ പത്ത് പ്രക്ടിക്കലിനും ഫുള്‍ മാര്‍ക്ക്‌.

നിയന്ത്രണം വിട്ടു പൊട്ടിത്തെറിച്ചു.

“ നിങ്ങളുടെ വിവരക്കേടിന്, എന്റെ ജീവിതം നശിപ്പിക്കരുത്, പ്ലീസ്‌....”

ശബ്ദം ഉച്ചത്തിലായിരുന്നു. എച്ച്.ഒ.ഡി. ഓടി എത്തി.

“എന്താ?, നിനക്ക് എന്താ വേണ്ടത്?”

അവന്‍ ഡയഗ്രം കാണിച്ചു കൊടുത്തു.

“ ഇട്സ് പെര്‍ഫക്റ്റ്ലി കറക്റ്റ്‌ , യു കാരി ഓണ്‍”

അവന്‍ പ്രാക്ടിക്കല്‍ തുടര്‍ന്നു. അധ്യാപിക അടുത്ത് വന്നു പല്ലുരുമ്മി, “യു, റാസ്കാല്‍, യു ഹുമിലിയേറ്റഡ് മി? നീ ജയിച്ചൂന്നു, കരുതണ്ട, എന്നെങ്കിലും എന്റെ കയ്യില്‍ കിട്ടും”

Sunday, November 13, 2011

ശിശുദിനം

എത്ര ഭിക്ഷയാചിക്കുന്ന കുട്ടികളെ നിങ്ങള്‍ തെരുവില്‍ ദിവസവും കണ്ടു മുട്ടുന്നു?

ബാലവേല ചെയ്യുന്ന എത്ര കുട്ടികളെ ദിവസവും കാണുന്നു?

പെണ്‍കുട്ടികള്‍ക്ക് ജന്മം നിഷേധിക്കുന്ന നാട്?

ജനിച്ചാല്‍ തന്നെ വിദ്യാഭ്യാസം നിഷേധിക്കുന്ന നാട്?

നിര്‍ബന്ധിത വിദ്യാഭ്യാസം നടപ്പിലാക്കിയ രാജ്യത്തില്‍ പള്ളിക്കൂടം കാണാന്‍ ഭാഗ്യമില്ലാത്ത എത്ര കുട്ടികള്‍?

ഇവരെ ഒക്കെ നമുക്ക് സൌകര്യപൂര്‍വ്വം മറക്കാം. എനിക്ക് പറയാനുള്ളത്, വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന് മനസ്സിലാക്കി തെറ്റായി കുട്ടികളെ വളര്‍ത്തുന്ന, പീഡിപ്പിക്കുന്ന മിഡില്‍ ക്ലാസ്‌ മാതാപിതാക്കളോടാണ്.

സ്കൂളിന്‍റെ പെരുമയും അവര്‍ ഉണ്ടാക്കുന്ന റിസല്‍ട്ടും മാത്രം നോക്കി സാമ്പത്തിക സ്ഥിതിക്ക് ഇണങ്ങും വിധം ഒരു സ്കൂളിലയക്കും നമ്മള്‍ കുട്ടികളെ.

എന്നിട്ട് അഹങ്കാരത്തോടെ പറഞ്ഞു നടക്കും; എന്റെ മോന്‍/മോള്‍ പഠിക്കുന്നത് ഇവിടാന്നു.

അവിടെ നിങ്ങളുടെ കുട്ടി പഠിച്ചാല്‍ അവന്‍റെ കഴിവുവച്ച് എത്താവുന്ന ഉയരത്തില്‍ അവനെത്തും? ഉറപ്പാണോ നിങ്ങള്‍ക്ക്?

ഏതു അക്കാദമിക്‌ റിസള്‍ട്ട്‌ എടുത്താലും പെണ്‍കുട്ടികള്‍ മുന്നില്‍.
മല്‍സര പരീക്ഷയുടെ കാര്യം വരുമ്പോള്‍ ആണ്‍കുട്ടികള്‍ മുമ്പില്‍.

എന്താ ഈ വിരോധാഭാസത്തിനു കാരണം?

സാമ്പ്രദായിക വിദ്യാഭ്യാസത്തിന്‍റെ ചട്ടക്കൂട്ടില്‍ പെണ്‍കുട്ടികള്‍ ഒതുങ്ങുമ്പോള്‍ ചങ്ങലകളെ പൊട്ടിച്ചു, ഈ വ്യവസ്ഥിതിക്കെതിരെ ഒന്ന് പൊരുതി നില്‍ക്കുന്നില്ലേ, ആണ്‍കുട്ടികള്‍?

ആണ്‍കുട്ടികള്‍ പൊരുതുമ്പോള്‍ പെണ്‍കുട്ടികള്‍ നിസ്സഹായരായി പിന്‍വാങ്ങി അവരുടെ ഉള്ളിലേക്ക് ഒതുങ്ങി പോകുന്നത് എന്തുകൊണ്ട്?

എന്തുകൊണ്ടാണ് അക്കാദമിക്‌ തലത്തില്‍ വെന്നിക്കൊടി പാറിക്കുന്ന പെണ്‍കുട്ടികള്‍ മത്സരപ്പരീക്ഷാ രംഗത്ത്‌ ആണ്‍കുട്ടികള്‍ക്ക് പിന്നിലാകുന്നു?

സ്കൂളിലെ ഫോര്‍മല്‍ വിദ്യാഭ്യാസം വിദ്യാഭ്യാസത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. ഇന്‍ഫോര്‍മലും അണ്‍ഫോര്‍മലുമായ വിദ്യാഭ്യാസം പൂര്‍ണമായി ലഭിച്ചാലേ വിദ്യാഭ്യാസത്തിനു പൂര്‍ണതവരുന്നുള്ളൂ.
ഇന്നത്തെ സാഹചര്യത്തില്‍ സ്കൂളുകള്‍ അക്കാദമിക്‌ റിസള്‍ട്ട്‌ മാത്രം നോക്കി പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ മാതാപിതാക്കളുടെ ചുമതല വര്‍ധിക്കുന്നു.

കുട്ടികളെ ആരായി തീരുമെന്ന് തീരുമാനിക്കുന്നതില്‍ അധ്യാപകര്‍ക്ക് ഏറെ പങ്കുണ്ട്.

A poor teacher tells.
An average teacher explains.
A good teacher demonstrates.
An excellent teacher inspires.

നമ്മുടെ സമൂഹത്തില്‍ അവസാനത്തെ കാറ്റഗറിയില്‍ പെടുന്ന ധാരാളം അധ്യാപകരുണ്ട്. പക്ഷെ, റിസള്‍ട്ട് എന്ന മാനദണ്ഡം പ്രവര്‍ത്തന മേഖലയെ ചുരുക്കുമ്പോള്‍ സാമ്പ്രദായിക വിദ്യാഭ്യാസത്തിന്‍റെ ചട്ടക്കൂട്ടില്‍ അവര്‍ ഒതുങ്ങി പോകുന്നു.

അപ്പോള്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ വാര്‍ത്തെടുക്കുന്നതിനുള്ള ചുമതല കൂടുതലായി എറ്റെടുക്കെണ്ടി വരുന്നു.

നിങ്ങളുടെ കുട്ടികള്‍ പഠിക്കാതിരിക്കാന്‍ കാരണമെന്ത?
1. പഠിക്കാന്‍ താല്പര്യം ഇല്ല
2. മനസ്സിലാകുന്നില്ല.
3. ഗ്രാഹ്യശക്തി അല്പം കുറവാണ്.

നിങ്ങള്‍ തല്ലിയാല്‍, അല്ലെങ്കില്‍ വഴക്ക് പറഞ്ഞാല്‍ അവര്‍ക്ക് താല്പര്യം ഉണ്ടാകുമോ?

തല്ലിയാലോ വഴക്കു പറഞ്ഞാലോ മനസ്സിലാകതെപോയത് മനസ്സിലാകുമോ?

തല്ലും വഴക്കും കുട്ടിയുടെ ഗ്രാഹ്യശക്തി വര്‍ധിപ്പിക്കുമോ?

ഈ ചര്‍ച്ച ഇവിടെ അവസാനിക്കുന്നില്ല. ഓരോ ചോദ്യത്തിനും കൂടുതല്‍ വിശകലനങ്ങളും ഉത്തരവും തേടേണ്ടതുണ്ട്. അതുമായി വീണ്ടും കാണാം.

Saturday, October 29, 2011

പള്ളിക്കെട്ട്........



ഒരു അവധിക്കാലം. അതായത് ഞാന്‍ അവധിക്കു പോയകാലം. നമ്മള്‍,മറുനാടന്‍ മലയാളികള്‍ക്ക് നാട്ടില്‍ പോകുമ്പോള്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നുണ്ട്. കയ്യില്‍ മദ്യക്കുപ്പി കരുതണം. എന്നു വന്നുഎപ്പോള്‍ പോകുന്നു? “ ,ഈ രണ്ടു ചോദ്യവും കഴിഞ്ഞാല്‍ ഒരു കൈ ഉയര്‍ത്തിമറ്റേ കൈ ഉയര്‍ത്തിയ കയ്യുടെ മുട്ടില്‍ തൊട്ടു കള്ളച്ചിരിയോടെ ഒരു ചോദ്യം.കൊണ്ടുവന്നോ? . അതുകൊണ്ട് മിക്കവാറും എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീയില്‍ നിന്നും രണ്ടു സ്കോച് വാങ്ങി കയ്യില്‍ കരുതും.

മദ്ധ്യ കേരളത്തില്‍ നിന്ന് രണ്ടു സുഹൃത്തുക്കള്‍ എന്നെ കാണാനെത്തി. പുഴയില്‍ നീന്തിക്കുളിച്ച്നാടന്‍ ഭക്ഷണവും കഴിച്ച്നാട്ടിന്‍പുറമാകെ കറങ്ങി. അങ്ങനെ വൈകുന്നേരമായി. ഞങ്ങളൊന്നു കൂടാന്‍ തീരുമാനിച്ചു. ഞങ്ങളിരുന്നു. അപ്പോള്‍ കതകില്‍ മുട്ടു കേട്ടു. കതകു തുറന്നു. എന്‍റെ നാട്ടിലെ ബാല്യകാല ചങ്ങാതി. ആഞ്ഞു ഒരു കെട്ടിപ്പിടുത്തം.

    “എന്തര് അണ്ണാ,  എപ്പഴ് വന്ന്?  തള്ളേവന്നിറ്റ്ഒരു ഫോണ് ചെയ്താമുക്കില് വന്നപ്പം കോവിയണ്ണന്‍ പറഞ്ഞുനീ വന്നൂന്ന്. അകത്തു ഏതു പയലുകള്ടാ? “

    പരസ്പരം എല്ലാവരും പരിചയപ്പെട്ടു. എന്നിട്ടുസാധാരണ ചോദ്യം. അണ്ണാ,ഒന്നും കൊണ്ട് വന്നില്ലിയ?” .സ്കോച് എടുത്തു മുന്നില്‍ വച്ചു കൊടുത്തു. അവന്‍റെ കണ്ണിലെ പ്രകാശം കണ്ടപ്പോള്‍, ലൈറ്റ്‌ കെടുത്തിയാലോ എന്ന് തോന്നി. ക്രിസ്തുമസ്സിനു കെട്ടിത്തൂക്കിയ രണ്ടു ജ്വലിക്കുന്ന നക്ഷത്രങ്ങള്‍. കുപ്പി തുറന്നു എല്ലാവരും ഓരോ സ്മോള്‍ എടുത്തു. പുള്ളി ചറപറാന്നു മൂന്നു നാലു ലാര്‍ജ്‌ കീറി.

   അപ്പോള്‍ പുള്ളിയുടെ ഫോണ്‍ ശബ്ദിച്ചു. പള്ളിക്കെട്ട് ശബരിമലയ്ക്ക്കല്ലും മുള്ളും കാലുക്ക് മെത്തേ ....”. വിരല്‍ ചുണ്ടില്‍ വച്ച് ഞങ്ങളോട് നിശബ്ദരായിരിക്കാന്‍ ആംഗ്യം കാണിച്ചു. " അയ്യോസാമിയാണെവെള്ളമടിയോന്നുമില്ല. നമ്മടെ പൊട്ടന്‍ വന്ന്. ഒരു സ്കോച് ബിയറ് കൊണ്ട് വന്ന്. നമ്മട് നാലുവര് ഒണ്ട്. ഞാന്‍ ഉത്തുപ്പോരം തന്ന കുടിക്കൂ. ബാക്കി അവമ്മാര് ഇപ്പം വരാം. 

ഫോണ്‍ നിലത്ത് വച്ചു.," അണ്ണാവീട്ടിനാണ് . നേരത്തെ പോണും. ഇല്ലെങ്കി അവള് കൊല്ലും." 

എവിടീന്നാടാ,സ്വഭാവത്തിനു ചേരാത്ത  ഈ റിംഗ് ടോണ്‍?"
കഴിഞ്ഞ പ്രാവശ്യം ശബരിമലയ്ക്ക് മാലയിട്ടപ്പം വച്ചത് . പിന്ന മാറ്റീല ,കേട്ട. മാലയിടുണതിന് രണ്ടു മാസം മുമ്പ് വെള്ളമടി നിറുത്തും. മലയില് പെയ്യിട്ട് വന്നാ പിന്നിയും രണ്ടു മാസം തൊടൂല."

കൊള്ലാമെടോസ്കോച് ബിയര്‍ ആദ്യമായി കേള്‍ക്കുകയാ?"
അയ്യോബ്രാണ്ടീന്നു അറിഞ്ഞ കൊല്ലും. ബിയര്‍ സാരമില്ല."

ഞാന്‍  ഹോട്ടലില്‍ ഭക്ഷണത്തിന് ഫോണ്‍ ചെയ്തു.

“ ഇപ്പഴേ ചോറ് ഉണ്ടാ ഇതാര് തീക്കുംഎനിക്ക് വേണ്ട കേട്ടാവീട്ടി പെയ് തിന്നില്ലെങ്കി അവള് കൊല്ലുംബ്രാണ്ടി മാത്തരം മതി”.

"അണ്ണാനെങ്ങള് ഇനി എടുക്കുണില്ലിയാ?, മതിയാ?"

ഞങ്ങള്‍ കപ്പ് കമിഴ്ത്തി.

 “ തള്ളേനെങ്ങള് എന്തര് കുടിയമ്മാര്നെങ്ങള് വെളിയിലക്ക പോണ ആളുകള് ഇല്ലിയനമ്മള നാട്ടിന്റെ പേരു കളയുമല്ല. ഞാന്‍ ഇത് തീക്കുംഒറ്റക്ക് തീക്കും.

ഭക്ഷണം വന്നു. ഞങ്ങള്‍ തിന്നു. കിടന്നു. പുള്ളി ഓരോ സിപ്പിലും അമ്മയാണെഞാന്‍ തീത്തിറ്റ്‌ തന്നപോവും” എന്ന പ്രതിജ്ഞ ആവര്‍ത്തിച്ചു വീശിക്കൊണ്ടേകൊണ്ടിരുന്നു. ഒടുവില്‍ തീര്‍ത്തു. ഓ.കെ. സാറെഗുഡ്‌ നൈറ്റ്‌. വീട്ടിപെയ് എത്തീറ്റ് വിളിച്ചു പറയാംകേട്ട.” ആടിയാടി കതകിനു പുറത്തേക്ക് മറഞ്ഞു.

പുള്ളി പോയി അഞ്ചു മിനിറ്റ്‌ കഴിഞ്ഞു. ആരോ വന്നു കതകില്‍ മുട്ടി. കതകു തുറന്നു.  മുറ്റത്ത്‌ രണ്ടു പേര്‍. കാര്യം തിരക്കി. “ അണ്ണാഇന്ന് ഷാപ്പക്ക ലീവാണ്. സാധനം കിട്ട്ണില്ല. ലോ..ലവിടെ ഒരുത്തനെ കണ്ട്അവന്‍ പറഞ്ഞു ഇവിടെ മൂന്നു ഫാറിന്‍കാറ് വെള്ളം അടിച്ചോണ്ട് ഇരിക്ക്ന് അവമ്മാരെ കയ്യില് സാധനം ഒണ്ട്. അണ്ണാനാലു പേര് ചേര്‍ന്ന് കട്ടിംഗ്. അഞ്ഞൂറു രൂവ ഒണ്ട്. ഒരു കുപ്പി തയ്ണം. (സമയം പന്ത്രണ്ടു ആണേ.) നമുക്ക് ചൊറിഞ്ഞോണ്ടു വന്നു. അവരെ വിരട്ടി വിട്ടു.

നമ്മുടെ സുഹൃത്തിന്‍റെ ഫോണ്‍ വന്നില്ല. അങ്ങോട്ട്‌ വിളിക്കാം എന്ന് തീരുമാനിച്ചു. ഞാന്‍ വിളിച്ചു. റിംഗ് പോകുന്നുണ്ട്. ഒപ്പം ദൂരെ നിന്നൊരു തമിഴ്പ്പാട്ട് കേള്‍ക്കുന്നു, “ പള്ളിക്കെട്ട്....ശബരിമലയ്ക്ക്കല്ലും മുള്ളും കാലുക്ക് മെത്തേ...”. ഫോണ്‍ ആരും എടുക്കുന്നില്ല. ഇപ്പോള്‍ പാട്ടു കേള്‍ക്കുന്നില്ല. വീണ്ടും ഡയല്‍ ചെയ്തു. റിംഗ് പോകുന്നു. ഒപ്പം ദൂരെ നിന്നു ആ പാട്ടും.

റിംഗ് നിന്നു പാട്ടും നിന്നു. അപ്പോള്‍ മനസ്സിലായി സുഹൃത്തിന്‍റെ ഫോണ്‍ എവിടെയോ അടിക്കുന്നു.നടന്നു മുന്നോട്ടു പോയി. വീണ്ടും ഡയല്‍ ചെയ്തു. തൊട്ടടുത്ത്‌ നിന്നാണ് പാട്ട്. ആരെയും കണ്ടില്ല. ഒന്നുകൂടെ ഡയല്‍ ചെയ്ത് ഓടയില്‍ നിന്നാണെന്ന് മനസ്സിലാക്കി. ആശാന്‍ ഓടയില്‍ വീണു കിടക്കുകയായിരുന്നു. പരുക്കില്ല. പക്ഷെ ഇടുങ്ങിയ ആഴമുള്ള ഓടയില്‍ തടിച്ച ബോഡിഫിറ്റ്‌ ആയത് കാരണം സ്വയം എണീക്കാന്‍ വയ്യ. പാന്റ്സിന്റെ പുറകിലുള്ള മൊബൈല്‍ എടുത്തു ഫോണ്‍ ചെയ്യാനും ഒക്കാത്ത അവസ്ഥ.

പുള്ളിയെ കരയിലാക്കി. അവന്‍ പറഞ്ഞു. “ അണ്ണാഞാന്‍ വിഴുന്ന് കെടക്കുമ്പം രണ്ട് പേര് വന്ന്. അടുത്ത് വന്ന് നോക്കിയപ്പം ഞാന്‍ വെള്ളങ്ങള് അടിച്ചോണ്ട് വിഴുന്നൂന്ന് അവമ്മാരക്ക് മനസ്സിലായിഅവമ്മാര് എന്നെ എടുത്തില്ല. എവിടീന്ന് അടിച്ചൂന്ന് കേട്ട്. ഞാന്‍ സ്ഥലം പറഞ്ഞ് കൊടുത്ത്. അവമ്മാര് വാണിച്ചിറ്റ് വന്നിട്ട് എടുക്കാംന്നു പറഞ്ഞിട്ട് പെയ്യു. എന്തര് പറ്റിതിരിച്ചു പോവുമ്പം എന്നെ തള്ളക്കും വിളിച്ചോണ്ട് പെയ്യു.

പിറ്റേന്ന് രാവിലെ കാലിലും കയ്യിലും അവിടവിടെ നഷ്ടപ്പെട്ട തൊലിയുമായി ആശാന്‍ പ്രഭാത ചായ കുടിക്കുവാന്‍ കവലയില്‍ വന്നു. ഞങ്ങളും അവിടെ ഉണ്ടായിരുന്നു. അവന്‍റെ കഥ ഇതിനോടകം അവിടെ കൂടിയിരുന്ന ആള്‍ക്കാര്‍ക്ക് ഞങ്ങള്‍ പറഞ്ഞു കൊടുത്തു. അവന്‍ അടുത്ത് എത്തിയതും എല്ലാപേരും കോറസ്സായി പാടാന്‍ തുടങ്ങി.

പള്ളിക്കെട്ട് ശബരിമലയ്ക്ക്...കല്ലും മുള്ളും കാലുക്ക് മെത്തേ ....

അവന് ഒരുകൂസലുമില്ലയിരുന്നു. ഒരു ചായ വാങ്ങി വരാന്തയില്‍ ഇരുന്നു കള്ള ചിരിയോടെ മോന്തി. “ കുടിയനെത്ര ഓട കണ്ടുഓടയെത്ര കുടിയന്മാരെ കണ്ടു !!

 ഒരാള്‍ അവന്റെ ഫോണ്‍ ചോദിച്ചു വാങ്ങി. വെള്ളം അടി നിര്‍ത്തുന്നത് വരെ മേലാല്‍ ഈ റിംഗ് ടോണ്‍ വച്ച് പോകരുത്. എസ്.എം.എസ്. ചെയ്ത് റിംഗ് ടോണ്‍ മാറ്റി കൊടുത്തു.

Tuesday, October 25, 2011

ആമ ’നിക്കര്‍’


തലക്കെട്ട് കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ ചിന്തിക്കാം. ഇതെന്ത് കുന്തം.

പഠിത്തം കഴിഞ്ഞ്, ടെസ്റ്റുകള്‍ എഴുതി നടക്കുന്ന കാലം. പ്രധാന ഹോബി നല്ല വ്യായാമം ഉള്ള ഒരു കളി തന്നെ ആയിരുന്നു, ശീട്ടുകളി. അതു കഴിഞ്ഞാല്‍ വൈകുന്നേരം പുഴക്കടവില്‍ ഉള്ള വിശാലമായ മൈതാനത്ത് മലര്‍ന്നു കിടന്നു വിശ്രമം, അദ്ധ്വാനിച്ചതല്ലേ.

വരുന്നവരെയും പോകുന്നവരെയും കളിയാക്കുന്ന ചിലര്‍, കടന്നു പോകുന്ന കുടുംബിനികളോട് മാത്രം കുശലം തിരക്കുന്ന ചിലര്‍, ആരു പോയാലും തെറിവിളിക്കുകയും കൂകുകയും ചെയ്യുന്ന ചിലര്‍, (അവരുടെ വായില്‍ നിന്ന് തെറി ചൂടോടെ വാങ്ങിയെടുത്താല്‍ അവരുടെ മുഖത്ത് ഒരു സംതൃപ്തി കളിയാടും.) കളിയാക്കപ്പെടാന്‍ വേണ്ടി മാത്രം ജന്മമെടുത്ത ഞാനും കൂട്ടത്തില്‍.

ഈ വൈകുന്നേരങ്ങളിലാണ് നമ്മുടെ നായകന്‍ പണി കഴിഞ്ഞ്, അത്യാവശ്യത്തിനു അന്തി മോന്തി കുളിക്കാന്‍ വരുക. പുള്ളി ഒരു വ്യത്യസ്തനാം കുടിയന്‍. കുടി കഴിഞ്ഞാല്‍ ഭയങ്കര വിനയം. ഭക്തി പാട്ടുകള്‍ ഈണത്തില്‍ പാടും. അന്നത്തെ പാട്ട്.....
“ആനത്തലയോളം വെണ്ണ തരാമെടാ, ആനന്ദ ഗോപാലാ....” ആയിരുന്നു.

    സഖാവ്, ശങ്കുമാര്‍ക്ക് ചാരം (പണ്ടത്തെ ഒരു ലുങ്കി ആണേ) അഴിച്ചു നിലത്തിട്ടു. തലയില്‍ കെട്ടിയ തോര്‍ത്ത് അഴിച്ചു അരയില്‍ ചുറ്റി. ചാഞ്ചാടി ആടി ജിമ്നാസ്ടിക് പ്ലേയറുടെ മെയ്‌ വഴക്കത്തോടെ വള്ളി നിക്കര്‍ (വരയന്‍ ഡ്രായര്‍) അഴിച്ചു നിലത്തിട്ടു. അതിന്‍റെ പോക്കറ്റില്‍ നിന്ന് ഒരു കഷണം “501” (പഴയ ഒരു ബാര്‍ സോപ്പിന്റെ ബ്രാണ്ടാണെ) എടുത്തു. കല്ലില്‍ ശ്രദ്ധയോടെ അലക്കാന്‍ തുടങ്ങി. പുല്ലുള്ള ഭാഗം നോക്കി ശ്രദ്ധയോടെ വിരിച്ചിട്ടു. “കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്”.

കല്ലില്‍ കയറി ഇരുന്നു ഞങ്ങളെ ഉപദേശിക്കാന്‍ തുടങ്ങി. പണി കിട്ടിയില്ലെങ്കില്‍ അതുവരെ പത്ത് വാഴ നട്ടൂടെ? ഇങ്ങനെ എന്തിനാ ജീവിതം തുലക്കുന്നത്? ........... അപ്പോള്‍ കല്ലിനു താഴെ ഒരനക്കം. പുള്ളി നോക്കി. കല്ലിനടിയില്‍ ഒരു വല്യ ആമ !!!.

പുള്ളി അതിനെ പിടിച്ചു. വള്ളിനിക്കറിന്റെ പോക്കറ്റില്‍ ഇടാന്‍ നോക്കി. ഭയങ്കര ടൈറ്റ്. “ പോക്കറ്റ്‌ കീറിയാലും ആമ കേറണം” എന്ന് നമ്മള്‍ എല്ലാ മലയാളികളെയും പോലെ പുള്ളിയും ചിന്തിച്ചു കാണണം. ഒടുവില്‍ പോക്കറ്റ്‌ കീറാതെ ആമയെ ഉള്ളിലാക്കി. എന്നിട്ട് കുളിക്കാന്‍ ഇറങ്ങി. കഴുത്തോളം വെള്ളത്തില്‍ ഇറങ്ങി വീണ്ടും തുടങ്ങി ...
” ആനത്തലയോളം വെണ്ണ തരാമെടാ.......”

അപ്പോള്‍ ആണ് ഒരാള്‍ വള്ളി നിക്കര്‍ അനങ്ങുന്നത് കണ്ടത്. ആമ പോക്കറ്റില്‍ നിന്ന് തല നീട്ടി പുറത്തു വരാന്‍ ശ്രമിക്കുന്നു. പക്ഷെ, ടൈറ്റ് ആയ കാരണം പുറത്തു വരാന്‍ പറ്റുന്നില്ല. ആമ ആര് മോന്‍? നിക്കറുമായി, മെല്ലെ ചലിക്കാന്‍ തുടങ്ങി. നമ്മള്‍ ചിരി അടക്കി വായ പൊത്തി നോക്കി നിന്നു. കഥാനായകന്‍, ഇതൊന്നും അറിയാതെ പാട്ട് തുടര്‍ന്നു കൊണ്ടേ ഇരുന്നു.ആമ മെല്ലെ പുഴയില്‍ എത്തി ഒറ്റ ഊളിയിടല്‍. ആമയും നിക്കറും മാഞ്ഞു പോയി.

പുള്ളി,പാട്ടും കുളിയും കഴിഞ്ഞു കര കയറി. വിലപ്പെട്ട സാധനം കാണുന്നില്ല. പുള്ളി ഞങ്ങളെ സംശയിച്ചു, “ ഒളിച്ചു വച്ചവന്‍, ആരാടാ? താടാ വേഗം .”

ഒരാള്‍ വിളിച്ചു പറഞ്ഞു, “ അമ്മാവോ, അമ്മാവന്‍റെ നിക്കര്‍ ആമ കൊണ്ട് പോയി.” അയാള്‍ വിശ്വസിച്ചില്ല. നമ്മളോട് ദയ തോന്നിയ ആമ ജലപ്പരപ്പില്‍ പൊങ്ങി വന്നു. ഞങ്ങള്‍ കൂകി വിളിച്ചു അയാള്‍ക്ക്‌ കാണിച്ചു കൊടുത്തു. അയാള്‍ നിക്കറിനെയോ, ആമയെയോ പിടിക്കാന്‍ ആഞ്ഞു. വീണ്ടും ആമ മുങ്ങി. പിന്നെ ആ ആമയെയും നിക്കറിനെയും ആരും കണ്ടിട്ടില്ല.

പിന്നീട്, പുള്ളി കവലയില്‍ വരുമ്പോള്‍ ഞങ്ങളില്‍ ആരെങ്കിലും മറഞ്ഞു നിന്നു “ഹേയ്...പൂയ്‌....ആമാനിക്കറേയ്.....” എന്ന് വിളിക്കും. ആ സൌമ്യനായ മനുഷ്യന്‍ സൌമ്യത വെടിഞ്ഞു തനിക്ക് അറിയാവുന്ന തെറികള്‍ മൊത്തവും, തെറികളുടെ സഫിക്സും പ്രിഫിക്സും മാറ്റി പുതിയ തെറികള്‍ ഉണ്ടാക്കിയും ആവര്‍ത്തനം ഒഴിവാക്കി ഒരു അരമണിക്കൂര്‍ വച്ചു കാച്ചും.

Sunday, October 23, 2011

ഈ ഗതി നിങ്ങള്‍ക്ക് വരരുത്.


ദീപാവലിക്ക് പറ്റിയ ഈ വമ്പന്‍ അബദ്ധം, ഓരോ ദീപാവലി വരുമ്പോഴും മനസ്സില്‍ ഓടി എത്തും.
    പ്ലസ്‌ടുവിന് പഠിക്കുന്ന കാലം. ഒരു ദീപാവലി സായാഹ്നം. വരാന്തയില്‍, ഒരു കടലാസില്‍ കുറെ റോക്കറ്റുകള്‍. ഞാന്‍ മുറ്റത്ത് കയ്യില്‍ ഒരു കമ്പിത്തിരി കത്തിച്ചു വേഗത്തില്‍ ചുഴറ്റി അഭ്യാസങ്ങള്‍. വേഷം ഒറ്റമുണ്ട്. മടക്കി കുത്തിയിട്ടില്ല. അതില്‍ നിന്ന് ഒരു തീപ്പൊരി പറന്നു എങ്ങനെയോ റോക്കറ്റില്‍ വീണു. ആശാന്‍ ആ തീപ്പൊരിയില്‍ നിന്ന് ഉത്തേജനം ഉള്‍ക്കൊണ്ടു മൂളിപ്പാഞ്ഞു വന്നു എന്‍റെ ഏകദേശം മുട്ടിനു പുറകിലായി, “മ്...മ്...മ്...” എന്ന് മൂളുന്ന ശബ്ദം. എനിക്ക് കാര്യം മനസ്സിലായില്ല. ഞാന്‍ മുന്നോട്ടു ഓടി. റോക്കറ്റും വിട്ടില്ല. കൂടെ വന്നു. ഞാന്‍ ചാടിനോക്കി. ഒരുരക്ഷയുമില്ല. ഏതോ ക്ഷുദ്ര ജീവി ആക്രമിക്കാന്‍ പുറകിലുണ്ട്. കുറെ നേരം പ്രഭുദേവ സ്റ്റൈലില്‍ നൃത്തം ചവിട്ടി നോക്കി. ആര് കേള്‍ക്കാന്‍? ആര് പോകാന്‍? കുറെ നേരം അവന്‍ പുറകില്‍ മൂളലോടെ മുട്ടി ഉരുമ്മി നിന്നു. പിന്നെ ആശാന്‍ പൊട്ടി. മുണ്ടില്‍ വല്യ ഒരു ആസ്ത്രേലിയന്‍ മാപ്പ്. കാലില്‍ അല്ലറ ചില്ലറ പൊള്ളലുകള്‍. അതിനു ശേഷം ഒരു ദീപാവലിക്കും ലാത്തിരി ...പൂത്തിരി ....കമ്പിത്തിരി ..മത്താപ്പ് കത്തിക്കുമ്പോള്‍ റോക്കറ്റ്‌ വീട്ടിനു പുറത്തെടുക്കാറില്ല.

സംശയം:- അന്ന് മുണ്ട് മടക്കി കുത്തിയിരുന്നെങ്കില്‍, റോക്കറ്റ്‌ കാലിനിടയിലൂടെ പോകുമായിരുന്നോ? അതോ.....എന്റമ്മോ....

Thursday, October 20, 2011

വീണ്ടും റിയാലിറ്റി ചിന്തകള്‍


നമ്മുടെ ശരത് സാറ് ഇളയരാജ പുരാണം വിളമ്പാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി. എല്ലാം കൂടെ ഒരു സംപൂര്‍ണ്ണ കൃതി ആക്കിയാല്‍ വോള്യങ്ങള്‍ വേണ്ടി വരും.
ശരത് ആവുമ്പോള്‍ ഒരു പക്ഷെ സംഗതി നേരായിരിക്കും. പൊട്ടന് പാട്ടുരുക്കുന്നിടത്ത് എന്ത് കാര്യം? പക്ഷെ, ഒരു ശരാശരി മലയാളിയോട് ഇഷ്ടമുള്ള പത്തു പാട്ടുകള്‍ ചോദിച്ചാല്‍ ഇളയരാജ സംഗീതം നല്‍കിയ ഒരു മലയാള പാട്ടെങ്കിലും അതില്‍ കാണുമോ?
പുള്ളിയുടെ ഒരുഗ്രന്‍ പാട്ടാണ്, പുഴയോരത്തില്‍ പൂന്തോണി എത്തീല...
എന്റെ ഒരു ചങ്ങാതി പറയാറുണ്ട്. അതിനെ തമിഴ്‌ ശൈലിയില്‍ പാടിയാല്‍ ഒന്ന് കൂടെ നന്നായിരിക്കും എന്ന്. വാക്കുകളെ തമിഴീകരിച്ചു ഒന്ന് മൂളിനോക്കിയാല്‍ ശരിയാണെന്നെ തോന്നൂ.

     നമ്മുടെ അന്തിക്കാട് സാറിന്റെ സ്ഥിരം സംഗീതം ഇപ്പോള്‍ പുള്ളി ആണല്ലോ?
ജോണ്‍സന്‍ സാറിന്‍റെ “ തങ്കത്തോണിയെ വെല്ലുന്ന ഒരു പാട്ട് അടുത്ത കാലത്ത് പുള്ളിയുടെ ചിത്രങ്ങളില്‍ കണ്ടില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍.

     ഒരു വലിയ ഗായകന്‍ നമ്മുടെ റഹ്മാന്‍ പട്ടിയുടെ “ഭൌ..ഭൌ..” വില്‍ നിന്ന് ഉത്തേജനം കൊണ്ടാണ് പുള്ളി “ ജയ്‌..ഹോ” എഴുതിയത് എന്ന് പറയുകയുണ്ടായി.
അത് പുകഴ്ത്തലാണോ? ഇകഴ്ത്തലാണോന്ന് അറിയില്ല.

     ഇളയരാജ സാറ് ഒരു സിംഫണി ചെയ്തു എന്ന് കേട്ടിട്ടുണ്ട്. അത് കേട്ടവര്‍ ആരെങ്കിലുമുണ്ടോ?

     റഹ്മാനും ജോണ്‍സനും ഔസേപ്പച്ചനും ജയചന്ദ്രനും രവീന്ദ്രനും ഒന്നും സംഗീത സംവിധായകര്‍ അല്ലെ? അതും പോട്ടെ, സലില്‍ ചൌധരിയും നൌഷാദും വിദ്യാസഗരും മറു ഭാഷയില്‍ നിന്നെത്തി എത്ര നല്ല പാട്ടുകള്‍ നമ്മള്‍ ഇന്നും മൂളുന്നു.

     തമിഴില്‍ ഇളയരാജ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും നിഷേധിക്കാനകില്ല. സമ്മതിക്കുന്നു. ഓര്‍ക്കസ്ട്രേഷന് റഹ്മാന്‍ രാജയെക്കള്‍ മോശമാണോ?

     പൊട്ടന് ഒരു സംശയം മാത്രം ബാക്കി, നമ്മള്‍ മലയാളികള്‍ മലയാളികളുടെ
കഴിവ് അംഗീകരിക്കാന്‍ ലോകാവസാനം വരെ മടി കാണിക്കും.

     ഇന്നും കുടുംബ സദസ്സുകളില്‍ പോലും ടിവിയില്‍ സന്യസിനിയോ, നീലഗിരികളോ പാടുമ്പോള്‍ നിശബ്ദത കാണാം.

     മലയാളത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയവരെ ഇകഴ്ത്തുന്നു എന്ന് തോന്നലുണ്ടാക്കരുത് ഈ പുകഴ്ത്തലുകള്‍ക്ക് എന്നെ ഉദ്യേശിചുള്ളൂ.

“ പൊട്ടന് പാട്ടുരുക്കുന്നിടത്ത് എന്തു കാര്യം?”

Tuesday, October 18, 2011

മണ്ടന്‍ ശാസ്ത്ര ചിന്തകള്‍


എന്താണ് പ്രപഞ്ചം? പ്രപഞ്ചമെന്നാല്‍ എല്ലാം എന്നര്‍ത്ഥം. സര്‍വ്വ ചരാചരങ്ങളും ഊര്‍ജ്ജവും ശൂന്യതയുമെല്ലാം അതില്‍ ഉള്‍പ്പെടുന്നു. അപ്പോള്‍, വേറെ പ്രപഞ്ചം ഉണ്ടെന്നുള്ള ശാസ്ത്ര വാദങ്ങള്‍ പ്രപഞ്ചത്തിന്റെ നിര്‍വ്വച്ചനത്തിനു തന്നെ നിരക്കത്തതാകുന്നു. വേറെ പ്രപഞ്ചമുണ്ടെങ്കില്‍ എല്ലാം ഉള്‍ക്കൊള്ളുന്നതാണ് പ്രപഞ്ചം എന്ന് എങ്ങനെ പറയാനാകും? എല്ലാത്തിനും ഉള്ളടങ്ങാത്ത മറ്റ് ഏതു “എല്ലാം” ആണ് ഉള്ളത്?
നമ്മുടെ പ്രപഞ്ചത്തിന്റെ വലിപ്പമെന്താണെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നാണ് ഇതുവരെ ഉള്ള എന്റെ അറിവ്. സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറമാണ് പ്രപഞ്ചത്തിന്റെ വലിപ്പം.
നമുക്ക് ഇന്ന് അറിയാവുന്ന എല്ലാ ഭൌതിക നിയമങ്ങളും നമ്മുടെ പ്രപഞ്ചത്തിനു ബാധകമാണ്. അപ്പോള്‍ മറ്റു പ്രപഞ്ചങ്ങളില്‍ ഈ നിയമങ്ങളുടെ നിലനില്‍പ്പ് എന്തായിരിക്കും?  പ്രകാശത്തിനെക്കാള്‍  വേഗതയുള്ള കണികകളുടെ കണ്ടുപിടുത്തം നമുക്കു അറിയാവുന്ന അല്ലെങ്കില്‍ നമ്മള്‍ പിന്തുടര്‍ന്ന് പോകുന്ന ഭൌതിക സമവായങ്ങളില്‍  വരുത്തുന്ന മാറ്റങ്ങള്‍ ശാസ്ത്ര ലോകം ഇതുവരെ തിട്ടപെടുത്തിയിട്ടില്ല.
ഇവിടെ ചിന്ത മറ്റൊന്നാണ്. എന്താണ് ഏറ്റവും ചെറുത്‌? വലിപ്പങ്ങള്‍ ആപേക്ഷികങ്ങള്‍ ആണ്. വലുപ്പത്തിന് ആധാരം തന്നെ താരതമ്യങ്ങള്‍ ആണ്. ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെ വലിപ്പവും ഇരട്ടി ആയി എന്ന് സങ്കല്‍പ്പിക്കുക. നമുക്കു ഒരു മാറ്റവും  മനസ്സിലാക്കാന്‍ പറ്റില്ല. (വലുപ്പം ഇരട്ടി ആകുന്നതു കൊണ്ടുള്ള ഗുരുത്വാകര്‍ഷണ മാറ്റങ്ങളെയും ഗ്രഹങ്ങളും മറ്റും അതിന്റെ സഞ്ചാര പഥത്തില്‍ തുടരാനകുമോ, എന്നും മറ്റുമുള്ള ചോദ്യങ്ങളെ ഒഴിവാക്കുക)
മുയോണ്‍ ന്യുട്രിനോയെക്കാള്‍ ചെറുതായി എന്താ ഉള്ളത് എന്നറിയില്ല. ഇലക്ട്രോണിന്റെ മൂന്നിലൊന്നു ഭാരം ഉള്ള കുഞ്ഞന്‍. അപ്പോള്‍ ചോദിക്കും ഫോട്ടോണിന്റെ ഭാരം പൂജ്യം അല്ലേന്ന്. നമ്മുടെ ഇന്നത്തെ പരിമിതമായ തുലനങ്ങള്‍ അല്ലേ ഫോട്ടോണിന്റെ ഭാരം പൂജ്യമാക്കുന്നത്? നമ്മുടെ ഇന്നുള്ള സമവായങ്ങളില്‍ മാറ്റം സൃഷ്ടിക്കാത്ത ഒരു ത്യജിക്കാവുന്ന ഭാരം ഫോടോണിനു ഉണ്ടായിക്കൂടെ? (ഇതൊക്കെ അറിയാമെന്കില്‍ ഞാന്‍ വല്ല നാസായിലും പോയിരുന്നു വിലസിയേനെ)
ഇവിടെ ചെറുത്‌ എതെങ്കിലുമാകട്ടെ. ഒരു സംശയം മാത്രം. നമ്മുടെ ഇന്നുള്ള സാങ്കേതിക വിദ്യ വച്ച് നമുക്കു അറിയാവുന്ന ചെറുതുകളാണ് ഇവ. എന്ത് കൊണ്ട് അതിനുള്ളില്‍ ഒരു കുഞ്ഞു മഹാ പ്രപഞ്ചം ഉണ്ടായിക്കൂടാ? തൊഴിയുന്ന മുടിയിലും വെട്ടി എരിയുന്ന നഖങ്ങളിലും എത്ര പ്രപഞ്ചമുണ്ടാകാം? അതോ, നമ്മളും നമ്മുടെ പ്രപഞ്ചവും ആരോ വെട്ടി എറിഞ്ഞ നഖത്തിലെ അല്ലെങ്കില്‍ മുടിയിലെ കുഞ്ഞു പ്രപഞ്ചം? എത്ര ആലോചിച്ചിട്ടും ഈ വലുപ്പങ്ങളുടെ ഗുട്ടന്‍സ് മനസ്സിലാകുന്നില്ല.