Monday, November 21, 2011

മോനെ, കമ്പ്യൂട്ടര്‍ തല തിരിഞ്ഞെടാ!!!!

സന്ദീപും രമേഷും ആ കമ്പനിയില്‍ അസ്സി. മാനേജര്‍( സിസ്റ്റം ) ആയി ചാര്‍ജ്‌ എടുക്കുമ്പോള്‍ സ്വപ്നത്തില്‍ കൂടി വിചാരിച്ചിരുന്നില്ല, കരുണാകരന്‍ പിള്ള എന്ന കുരിശു അവരെ കാത്തിരിപ്പുണ്ടെന്ന്.

അന്നേ ദിവസം തന്നെ പതിനൊന്നു മണിക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ കാതില്‍ പൂടയുള്ള ഒരു ഒരാള്‍ കമ്പ്യൂട്ടര്‍ റൂമില്‍ ഹാജരായി.

“മക്കളെ, ഞാന്‍ കരുണാകരന്‍ പിള്ള. ഫോര്‍മാന്‍. 30 വര്‍ഷമായി ഇവിടെ. മെക്കാനിക്കായി ചേര്‍ന്നതാ. ഇനി ഒരു വര്‍ഷം കൂടെ ഉണ്ട്.”

കരുണാകരന്‍ പിള്ളക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. കമ്പ്യൂട്ടര്‍ റൂം എ.സി. ആയതിനാല്‍ അയാളുടെ സ്ഥിരം ഇരിപ്പിടം അവിടാക്കി.

കുറെക്കഴിഞ്ഞപ്പോഴാണ്, അസ്സി. മാനേജര്‍( സിസ്റ്റം ) വല്യ ചാമിംഗ് ഇല്ലാത്ത പണിയാണെന്ന് സന്ദീപിനും രമേഷിനും മനസ്സിലായത്‌. പ്രോഗ്രാം തൊട്ടു എല്ലാ ഹാര്‍ഡ്‌വെയര്‍ പണികളും സ്വയം ചെയ്യണം. സി.ആര്‍.ടി. മോണിറ്റര്‍ സെക്ഷനില്‍ നിന്ന് തലച്ചുമടായി കമ്പ്യൂട്ടര്‍ റൂമില്‍ കൊണ്ട് വന്നു റിപ്പയര്‍ ചെയ്യണം. ആഴ്ചതോറും വാക്യൂം ക്ലീനര്‍ ഉപയോഗിച്ച് സി.പി.യു. വൃത്തിയാക്കണം.

കരുണാകരന്‍ പിള്ള കമ്പ്യൂട്ടര്‍ റൂമിന്റെ കാവല്‍ക്കാരനായി.

അപ്പോഴാണ് ആ അത്യാഹിതം സംഭവിച്ചത്. ഒരു ഡെപ്യൂട്ടി. മാനേജര്‍ (പ്രൊഡക്ഷന്‍) പോസ്റ്റ്‌, പ്രമോഷനിനൂടെ നികത്തണമെന്ന തൊഴിലാളികളുടെ ദീര്‍ഘകാല ആവശ്യം മാനേജ്‌മന്‍റ് അംഗീകരിച്ചത്.

നറുക്ക് വീണത്‌ കരുണാകരന്‍ പിള്ളക്ക്.

ഒരു സ്റ്റോര്‍ റൂം വൃത്തിയാക്കി അതില്‍ വെണ്ടയ്ക്കാ ബോഡും വച്ച് കരുണാകരന്‍പിള്ളയെ കുടിയിരുത്തി.

അര്‍ഹാതയില്ലത്തവന് അംഗീകാരം കിട്ടിയാല്‍ അഹങ്കാരത്തിന്‍റെ ആറാട്ടായിരിക്കും എന്നതിന് പുള്ളി ഉത്തമോദാഹരണമായി.
................................................................................

ലീലാ വിലാസം. ഒന്ന്


ഫോണ്‍ ബെല്‍ ശബ്ദിച്ചു.

“ഹലോ”

“കോന്‍ ബോല്‍ രഹാ, ഹൈ?”

“സന്ദീപ്‌ , സാര്‍”

“ഡെപ്യൂട്ടി. മാനേജര്‍, പ്രൊഡക്ഷന്‍ ഹിയര്‍...പ്ലീസ്‌ കം”

ഇന്നലവരെ കടിച്ചു തൂങ്ങി ഇവിടിരുന്ന് ഉറക്കം തൂങ്ങിയ കരുണാകരന്‍ പിള്ള.

“ഡാ, രമേഷേ, ആ കരുണാകരന്‍ പിള്ള വിളിക്കുന്നു. ഞാന്‍ പോയിട്ട് വരാം.”
സന്ദീപ്‌ അകത്തു കടന്നു , “ എന്താ ചേട്ടാ, വിളിച്ചത്”

കരുണാകരന്‍ പിള്ള തുറിച്ചു നോക്കി. ആ വിളി ഇഷ്ടമായിട്ടില്ല.

“ സാര്‍, പ്ലീസ്‌ എന്താ കാര്യം?”

കരുന്നകാരന്‍ പിള്ള അവനെ അഭിനന്ദിക്കും മട്ടില്‍ ഒന്ന് ചിരിച്ചു. ഇവന് ബുദ്ധിയുണ്ട് , കാര്യം പെട്ടന്ന് മനസ്സിലാക്കിയത് കണ്ടില്ലേ?

“എടാ, എന്‍റെ ഇന്നലെ വാങ്ങിയ മൊബൈലില്‍ സമയം തെറ്റായി കാണിക്കുന്നു. നീ ബി. എസ്. എന്‍. എല്ലിന്‍റെ കസ്റ്റമര്‍ കെയറില്‍ വിളിച്ചു ശരിയാക്കിത്തരാന്‍ പറ.”

സന്ദീപ്‌ ഞെട്ടി. സ്വന്തം ഫോണില്‍ സമയം സെറ്റ്‌ ചെയ്യാന്‍ അറിയാത്ത പൊട്ടന്‍ കൊണാപ്പന്‍.

“ഇപ്പോ വിളിച്ചു പറയാം, സാര്‍. എന്തായാലും ഫോണ് എന്‍റെ കയ്യില്‍ ഒന്ന് തന്നേ, ശരിയായാല്‍ ഉടന്‍ കൊണ്ട് വരാം.”

കമ്പ്യൂട്ടര്‍ റൂമിലെത്തി.

“ ഡാ, സന്ദീപ്‌ എന്താടാ മുഖത്ത് ഒരു ചിരി”

“ ഡാ, ആ കരുണാകരന്‍ പിള്ളയുടെ മൊബൈലിലെ സമയം കസ്റ്റമര്‍ കെയറില്‍ വിളിച്ചു ശരിയാക്കണം പോലും, ആ പൊട്ടന്റെ വിചാരം, ടി. വിയില്‍ സമയം എഴുതി കാണിക്കുന്നത് പോലെയാ മൊബൈലിലെന്നാ.”

വൈകുന്നേരം വരെ ഫോണ്‍ കയ്യില്‍ വച്ച് ശരിയാക്കി തിരിക്കൊടുത്തു.
................................................................................................
ലീലാവിലാസം 2

ഫോണ്‍ ബെല്‍ ശബ്ദിച്ചു.

“ഹലോ”

“കോന്‍ ബോല്‍ രഹാ, ഹൈ?”

“സന്ദീപ്‌ , സാര്‍”

“ഡെപ്യൂട്ടി. മാനേജര്‍ടെ, പ്രൊഡക്ഷന്‍ ഹിയര്‍...പ്ലീസ്‌ കം”

“എടാ, എന്‍റെ മൊബൈലില്‍ ശബ്ദം ബ്രേക്ക്‌ ആകുന്നു. ഒരു എരിയല്‍ കെട്ടിയാലോ?”

സന്ദീപ്‌ മനസ്സില്‍ പിറുപിറുത്തു,” നീ ഏലിയാനാടാ, അതാ പ്രശ്നം.”

“ഇല്ല, സാര്‍ അത് കൊണ്ട് ശരിയാവില്ല.”

കരുണാകരന്‍ പിള്ള സ്വയം ഒരു വഴി കണ്ടു പിടിച്ചു. ഫോണ്‍ വരുമ്പോള്‍ ബെല്ലടിച്ചു പ്യൂണിനെ വരുത്തും. കതകു തുറന്നു പിടിക്കും. സംസാരിച്ച ശേഷം അടപ്പിക്കും. ഒരു പ്രയോജനവുമില്ലെങ്കിലും അത് അയ്യാള്‍ തുടര്‍ന്നു.

ഇത് കണ്ട സന്ദീപ്‌ രമേഷിനോട് പറഞ്ഞു, “ ആ നാറിയുടെ വിചാരം , മേ ഐ കം ഇന്‍ സാര്‍ എന്ന് ചോദിച്ചു, സിഗ്നല്‍ അയാളുടെ കതകില്‍ മുട്ടി വിളിക്കുകയാണത്രേ, കതകു തുറന്നുതും ഓടിച്ചെല്ലാന്‍”
...............................................................................................

കരുണാകരന്‍ പിള്ളക്കിട്ടു ഒരു പണി:


കമ്പ്യൂട്ടറിന്റെ എ.ബി.സി.ഡി. അറിയാത്ത പിള്ളക്ക് ഒരു കമ്പ്യൂട്ടര്‍ വേണം. കുറെ നാളായി ശല്യം. ഒരു കമ്പ്യൂട്ടര്‍ മേശപ്പുറത്തില്ലെങ്കില്‍ ഡെപ്യൂട്ടി. മാനേജര്‍ക്ക് എന്ത് ഗമ? കുറെ നാളായി, അവരുടെ പുറകെ കൂടി. അവസാനം ഒരു കണ്ടം ചെയ്യാറായ ഒരു തല്ലിപ്പൊളി കമ്പ്യൂട്ടര്‍ സംഘടിപ്പിച്ചു കൊടുത്തു.

അന്ന് തൊട്ടു സന്ദീപിനും രമേഷിനും ഉള്ള സ്വസ്ഥത കൂടെ പോയി. ലോഗ് ഓണ്‍ ചെയ്യാനും ഓഫ്‌ ചെയ്യാനും കൂടെ അറിയില്ല. ഓരോ 5 മിനിറ്റില്‍ ഓരോ കാള്‍.

തല പുകഞ്ഞാലോചിച്ചു, ഇനി അത് പൊക്കാന്‍ എന്താ വഴി.

രമേഷ് പറഞ്ഞു,” ഡാ, നമുക്ക് രണ്ടുപേര്‍ക്കും കൂടെ പുള്ളിയുടെ റൂമില്‍ പോകാം. നീ സംസാരിച്ചു കൊണ്ടേ ഇരിക്കണം ഞാന്‍ കമ്പ്യൂട്ടറില്‍ ചെയ്യുന്നത് പുള്ളി ശ്രദ്ദിക്കരുത്. എറ്റോ?

“ ഏറ്റു.”

അവര്‍ പിള്ളയുടെ റൂമിലെത്തി.

“ സാറേ, സാറ് വന്ന ശേഷമാ, പ്രൊഡക്ഷന്‍ വിംഗ് ഒന്ന് ഉഷാറായത്. സാറിനെ സമ്മതിക്കണം.” സന്ദീപ്‌ പുകഴ്ത്തല്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു.

രമേഷ് പതുക്കെ കീ ബോഡ് തിരിച്ചു അടുത്ത് വച്ച് “ CTRL + ALT + DOWNWARD ARROW" ഞെക്കി.
സന്ദീപിനെ തോണ്ടി, നോക്കിയപ്പോള്‍ ഓ.ക. എന്നാ രീതിയില്‍ ഒന്ന് കണ്ണടിച്ചു.

“ അപ്പൊ പോട്ടെ, സാറേ?”

കമ്പ്യൂട്ടര്‍ റൂമിലെത്തി അഞ്ചു മിനിറ്റ്‌ കഴിഞ്ഞതും ഫോണ്‍

“ മോനെ, കരുണാകരന്‍ പിള്ളയാടാ”

( നാറി, ഇപ്പ്രാവശ്യം അവന്റെ ഡസിഗ്നേഷന്‍ പറഞ്ഞില്ല)

“ എന്റെ കമ്പ്യൂട്ടര്‍ തലതിരിഞ്ഞെടാ”

“ എന്താ, സാറേ മനസ്സിലാകുന്നില്ല? ഞങ്ങള്‍ ഇങ്ങനെ ഒരു കാര്യം ഇതുവരെ കണ്ടിട്ടില്ല.”

സന്ദീപും രമേഷും പിള്ളയുടെ റൂമിലെത്തി. മുഖത്ത് അത്ഭുതവും ദുഖവും അവര്‍ വരുത്തി
“ സാറേ , അമ്പതിനായിരം രൂപയുടെ സാധനമാ, സത്യത്തില്‍ സാറ് എന്താ ചെയ്തത്?”

“ സത്യമായിട്ടും മക്കളെ, ഞാന്‍ ഒന്നും ചെയ്തില്ല.”


“ അല്ല സാറേ, സാറ് അറിയാതെ എന്തൊക്കെയോ ഞെക്കി. അല്ലാതെ ഇങ്ങനെ വരില്ല. ചിലപ്പോള്‍ ശരിയക്കാനെ പറ്റില്ല, ശരിയാക്കണമെങ്കില്‍ ഒരു മുപ്പതിനായിരമെങ്കിലും ആകും”

പിള്ളയുടെ നാക്ക്‌ അണ്ണാക്കില്‍ കയറി,“ ഇനി എന്ത് ചെയ്യാം?”

“ സാറ്, ആരോടും മിണ്ടണ്ട, ഞങ്ങള്‍ മാറ്റി തരാം, പക്ഷെ ചെലവ് ചെയ്യണം..സമ്മതിച്ചോ?”

“ഏറ്റൂന്നേ”

പിള്ള പിന്നെ റിട്ടയര്‍ ആകുന്നതു വരെ കമ്പ്യൂട്ടര്‍ ചോദിച്ചില്ല. കാണുമ്പൊള്‍ ആരോടും പറയരുത് എന്ന് ഇടയ്ക്കിടെ ഓര്‍മിപ്പിക്കുമായിരുന്നു.

8 comments:

  1. കുരങ്ങന്റെ കയ്യില്‍ പൂമാല അല്ലെ!!!
    കൊള്ളാം

    ReplyDelete
  2. സത്യമായിട്ടും മക്കളെ, ഞാന്‍ ഒന്നും ചെയ്തില്ല.”
    ഇഷ്ട്ടയ്ട്ടോ

    ReplyDelete
  3. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും...

    ReplyDelete
  4. കിളവന്റെ ഓരോ ആഗ്രഹങ്ങള്‍...

    ആശംസകള്‍..

    ReplyDelete
  5. എന്തിനാ ആ പരമശുദ്ധനെ ഇങ്ങ്നെ
    പറ്റിച്ചു കൊണടിരുന്നേ!പാവമാണ്!!
    പാപമാണ്!!!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  6. ആ പാവത്തിനെ പറ്റിച്ചു അല്ലേ.

    ReplyDelete
  7. ഉപ്പേ,
    ഞാന്‍ ഉപ്പാപ്പ അല്ല, അതായതു കരുണാകരന്‍ പിള്ള.
    ഒരു പരിധിവരെ രമേശ്‌ എന്ന് പറയാം.

    ReplyDelete